ജനഹിതത്തിലും ജനകീയതയിലും അസഹിഷ്ണുത പൂണ്ടവർ നടത്തിയ നരനായാട്ടിന്റെ ബാക്കിപത്രമാണിത്. ജനപിന്തുണയിൽ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടാൽ, കായികമായി ആക്രമിക്കുകയെന്ന മാർക്സിസ്റ്റ് പ്രത്യയശാസ്ത്രമാണ് പൊലീസ് രാജ് വഴി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്ന് കെ.സി.വേണുഗോപാൽ എം.പി.
ഇതുകൊണ്ടൊന്നും തളർത്താനോ തകർക്കാനോ കഴിയുന്നതല്ല ഷാഫിയിലെ രാഷ്ട്രീയ യൗവനത്തെ. ഷാഫിയെ ഇന്ന് ആശുപത്രിയിലെത്തിക്കണ്ടു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയും ഒപ്പമുണ്ടായിരുന്നു. എത്രയും വേഗം ഊർജസ്വലനായി തിരിച്ചുവരും ഷാഫി.