കന്യാസ്ത്രീകൾക്ക് എതിരെ ഛത്തീസ്ഗഡ് സർക്കാർ അകാരണമായി എടുത്ത കേസ് പിൻവലിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം പി ആവശ്യപ്പെട്ടു.
ഇതിനായി ഇന്ത്യാ മുന്നണിയും യു ഡി എഫും പാർലമെൻ്റിലുൾപ്പെടെ ശക്തമായ സമ്മർദ്ദം ചെലുത്തും.
ഈ സംഭവത്തിൽ ഛത്തീസ്ഗഡ് സർക്കാരിന് വൻ വീഴ്ച വന്നിട്ടുണ്ട്. നിരപരാധികളായ രണ്ട് സന്യാസിനികൾ 9 ദിവസമാണ് ജയിലിൽ കഴിയേണ്ടി വന്നത്. ഇവരെ അകാരണമായി കസ്റ്റഡിൽ വയ്ക്കാനും, തടങ്കലിൽ വയ്ക്കുവാനും പീഡിപ്പിക്കുവാനും കാരണമാക്കിയ ബജ്റംഗ്ദൾ പ്രവർത്തകർക്ക് എതിരെ കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.