*the news malayalam updates*. *തൃശ്ശൂരിൽ അരങ്ങേറിയ സംസ്ഥാന സ്ക്കൂൾ കലോത്സവം സമാപിച്ചു*

Hot Widget

Type Here to Get Search Results !

*the news malayalam updates*. *തൃശ്ശൂരിൽ അരങ്ങേറിയ സംസ്ഥാന സ്ക്കൂൾ കലോത്സവം സമാപിച്ചു*

 








തൃശ്ശൂർ - തൃശ്ശൂരിൽ വെച്ച് നടന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം കണ്ണൂർ ജില്ലയുടെ കിരീടനേട്ടത്തോടെ സമാപിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആതിഥേയരായ തൃശ്ശൂരിനെ അഞ്ച് പോയിന്റുകൾക്ക് പിന്നിലാക്കിയാണ് കണ്ണൂർ സ്വർണ്ണക്കപ്പ് സ്വന്തമാക്കിയത്.

 1028 പോയിന്റുകൾ നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആതിഥേയരായ തൃശ്ശൂർ 1023 പോയിന്റോടെ രണ്ടാം സ്ഥാനത്തും, 1017 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തും എത്തി.

  തൃശ്ശൂർ തേക്കിൻകാട് മൈതാനത്തെ പ്രധാന വേദിയിൽ നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

  മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് അദ്ദേഹം സമ്മാനിച്ചു. "ഇതൊരു മത്സരമല്ല, മറിച്ച് കലയുടെ വലിയൊരു ഉത്സവമാണ്" എന്ന് അദ്ദേഹം വേദിയിൽ പറഞ്ഞു.

  പാലക്കാട് ജില്ലയിലെ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ഏറ്റവും കൂടുതൽ പോയിന്റ് നേടി സ്കൂൾ തലത്തിൽ ഒന്നാമതെത്തി.

  ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട കാസർഗോഡ് സ്വദേശിനിയായ സിയ ഫാത്തിമയ്ക്ക് ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയത് ഇത്തവണത്തെ കലോത്സവത്തിന്റെ ശ്രദ്ധേയമായ തീരുമാനമായി.

 സമാപന സമ്മേളനം കാണാൻ തേക്കിൻകാട് മൈതാനത്ത്  ആയിരക്കണക്കിന് ജനങ്ങൾ തടിച്ചുകൂടി.