പാരിസിൽ നടന്ന ഫ്രഞ്ച് ഓപ്പണ്‍ റപുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസ്. നിലനിർത്തി. ഫൈനലിലെ തകര്‍പ്പന്‍ പോരാട്ടത്തില്‍ ഇറ്റലിയുടെ യാനിക് സിന്നറിനെ തോല്‍പ്പിച്ചു. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ ശേഷമാണ് അല്‍കാരസ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സ്‌കോര്‍: 4-6, 6-7, 6-4, 7-6, 7-6.
അല്‍കാരസിന്റെ അഞ്ചാ ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. അഞ്ച് മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് കിരീട നേട്ടം. ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലാണിത്.