മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടിട്ടും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ല. എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ ഇതുവരെ വിമര്‍ശനത്തിന്റേതായ ഒരക്ഷരം മിണ്ടിയിട്ടില്ല.
ഹൈവേ തകര്‍ന്നതിന്റെ പേരില്‍ പ്രതിപക്ഷം ഇവിടെ ആഘോഷിക്കുകയാണ് എന്ന ധാരണയൊന്നും മന്ത്രി മുഹമ്മദ് റിയാസിന് വേണ്ട. നിങ്ങള്‍ ചെയ്യേണ്ട ജോലി ചെയ്തിട്ടില്ല. അതുകണ്ടു തന്നെ പ്രതിപക്ഷത്തിന് അത് ചൂണ്ടിക്കാട്ടേണ്ടി വന്നു. ജനങ്ങളുടെ സുരക്ഷിതത്വമാണ് പ്രധാനം.
അതീവ ഗുരുതരമായ അഴിമതിയാണ് ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ഉണ്ട്. നിതിന്‍ ഗഡ്കരിയുമായുള്ള മുഖ്യമന്ത്രിയുടെ അടുപ്പം കേരളത്തിലെ ജനങ്ങള്‍ക്കറിയാം. എന്നിട്ടും കേന്ദ്രമന്ത്രിയെ കണ്ടിട്ട് ഇത്തരം കാര്യങ്ങളില്‍ ഒരക്ഷരം പോലും മുഖ്യമന്ത്രി പറയാതിരിക്കുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇവിടെ ബിജെപി സര്‍ക്കാരിനെ കണ്ണുമടച്ച് പിന്തുണയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കേരളത്തിലെയും കേന്ദ്രത്തിലെയും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ദേശീയ പാത നിര്‍മ്മാണത്തിലുണ്ടായ കോടിക്കണക്കിനു രൂപയുടെ അഴിമതി തുറന്നു കാട്ടാന്‍ വേണ്ടതെല്ലാം ഞങ്ങള്‍ പ്രതിപക്ഷം ചെയ്യും.
ഇത് ആഘോഷമല്ല മിസ്റ്റർ ചീഫ് മിനിസ്റ്റർ !
ഇത് ജനകീയ പ്രതിഷേധമാണ്!