കാഞ്ഞിരപ്പള്ളി ഹോസ്പിറ്റൽ ആംബുലൻസ് സർവ്വീസിന്റെ അനാസ്ഥ രോഗികളെ വലയ്ക്കുന്നു.
കാഞ്ഞിരപ്പള്ളി ഹോസ്പിറ്റൽ ആംബുലൻസ് സർവ്വീസിന്റെ അനാസ്ഥ രോഗികളെ വലയ്ക്കുന്നു.
കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ഹോസ്പിറ്റലിലെ ആകെ ഉള്ള രണ്ട് ആംബുലൻസുകളിൽ ഒരെണ്ണം യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതെ ഷെഡ്‌ഡിൽ മെക്കാനിക്കിനെയും കാത്തു കിടക്കാൻ തുടങ്ങിയിട്ട് 5 മാസത്തോളമാകുന്നു..
രണ്ടാമത്തെ ആംബുലൻസ് ആണെങ്കിൽ വൈകുന്നേരം 6 മണി കഴിഞ്ഞാൽ സർവ്വീസും ഇല്ല.
മുണ്ടക്കയം, കൂട്ടിക്കൽ, ഏന്തയാർ, പുലിക്കുന്നു,കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പൊൻകുന്നം പോലെയുള്ള മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമാണ് കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ഹോസ്പിറ്റൽ..
ആശുപത്രി അധികൃതരുടെയും, ആരോഗ്യ വകുപ്പിന്റെയും കെടുകാര്യസ്ഥതയ്ക്ക് ഇരയാകുന്നത് പാവപ്പെട്ട രോഗികളും അവരുടെ കുടുംബവുമാണ്.
6 മണിക്ക് ശേഷം എത്തുന്ന രോഗികൾക്ക് ഹോസ്പിറ്റൽ ആംബുലൻസ് ലഭ്യമാകാത്ത വിധം അധികൃതർ സർവീസ് തടഞ്ഞു വച്ചിരിക്കുന്നത് വൻ പ്രതിക്ഷേധത്തിലേക്ക് വഴിയൊരുക്കുകയാണ്...
സ്വകാര്യലോബിയെ സഹായിക്കുക എന്ന ലക്ഷ്യം മുൻപിൽ കണ്ടുള്ള പ്രവർത്തനമാണെന്ന ആരോപണം ശരി വയ്ക്കുന്ന തരത്തിലേക്ക് ആർക്കും പ്രയോജനമില്ലാതെ ധനനഷ്ടവും വരുത്തി ആംബുലൻസിനെ ഇങ്ങനെ കട്ടപ്പുറത്തു തന്നെ ഇട്ടിരിക്കുന്നതിനാൽ ജനങ്ങൾ പ്രക്ഷോഭത്തിലേക്ക് കടക്കുന്ന അവസ്ഥയിൽ ആണ്.